Wednesday, October 29, 2008

സതി ഇന്നും അനിവാര്യം ; അയ്യര്‍

സൂര്യ നാരായണ അയ്യര്‍ ..... അതായിരുന്നു അദ്ദേഹത്തിന്റെ പേര് ഇരുപത്തി മൂന്നാമത്തെ വയസില്‍ ജെ .ടി .ഓ അയി ടെലകോം സര്‍വീസില്‍ പ്രവേശിച്ചു ഇന്ന് അന്‍പത്താറു വയസ് പ്രായം ഇന്ന് അദ്ദേഹം സര്‍വീസില്‍ ഉണ്ടായിരുന്നെന്കില്‍ മിനിമം എരിയ മാനേജര്‍ എങ്കിലും ആയേനെ എന്തുചെയ്യാന്‍ വിധി അദ്ദേഹത്തിന്റെ കഴുത്തില്‍ വരന്ന്യ മാല്ല്യം ചാര്‍ത്തിയത് ഭാര്യ ശോഭ ടീച്ചറിന്റെ രൂപത്തില്‍ ആയിരുന്നു .
സ്ഥിരം കഥകള്‍ പോലെ ഭാര്യമാരുടെ അവിഹിത ബെന്തങ്ങളുടെ കഥകള്‍ മാത്രമെഴുതി ഒരു മഞ്ഞ പുസ്തകത്തിന്റെ നിലവാരത്തിലേക്ക് എന്റെ ബ്ലോഗിനെ തരം താഴ്ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല അതിനാല്‍ ഇത്രയും മാത്രം എഴുതുന്നു ഭാര്യയുടെ പരപുരുഷന്മാരുമായുള്ള അവിഹിത ബെന്തം തിരിച്ചറിഞ്ഞ നിമിഷം മുതല്‍ പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അരവട്ടനായി പാലായില്‍ അദ്ദേഹം ജീവിക്കുന്നു .
പല സെന്റ് . തോമസ് കോളേജില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ അദ്ദേഹത്തെ പരിജയപെടുന്നത് , ഒരു അപരാഹ്നത്തില്‍ ആണ് അദ്ദേഹം തന്റെ ദുരന്ത കഥകള്‍ പറയുന്നത് ഇന്ത്യ വിക്ഷേപിച്ച റോക്കറ്റുകള്‍ പോലെ ഞങ്ങളുടെ സംഭാഷണം ഇടക്കു വഴി മാറി എങ്കിലും തോടുത്തിടത്ത് തന്നെ തിരിച്ചു വന്നു എങ്കിലും കൂടെ പുതിയ ഒരു സുബ്ജക്റ്റ് കൂടി ഉണ്ടായിരുന്നു .....

ചോദ്യം എന്റേതായിരുന്നു "പണ്ട് ബ്രാഹ്മണന്‍ മാര്‍ക്ക് ആയിരുന്നില്ലേ ഭാരതത്തില്‍ പ്രമുഘ സ്ഥാനം അന്ന് ഭാര്യ മരണമടഞ്ഞ പട്കിഴവന്‍ ഏതെങ്കിലും ദരിദ്ര കുടുംബങ്ങളില്‍ നിന്നും പതിനെട്ടു വയസു പോലും പ്രായം എത്താത്ത പെണ്‍കിടാങ്ങളെ വരിക്കും ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോളേക്കും കിഴവന്‍ തട്ടി പോകും ആ കിഴവന്റെ ചിതയില്‍ ആ പെണ്‍കുട്ടിയെ ജീവനോടെ ദഹിപ്പിക്കും ഇങ്ങനെ ക്രൂരമായി സ്ത്രീകളോട് പെരുമാറിയതിന്റെ ശിക്ഷയല്ലേ ഇന്ന് എല്ലാ ആണുങ്ങള്‍ക്കും കിട്ടുന്നത് " ?

എന്റെ ചോദ്യം പൂര്‍ത്തിയാകും മുമ്പേ അയ്യര്‍ പൊട്ടിതെറിച്ചു . "മണ്ടത്തരം പറയാതെ ടിന്‍സ്....... ഇന്നുള്ളത് പോലല്ല അന്നുള്ളവര്‍ക്ക് വിവരം ഉണ്ടായിരുന്നു ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യയെയും ദഹിപ്പിച്ചത്‌ അതിനാല്‍ മാത്രമാണ് , മറിച്ച് അവളെ തന്നെ ജീവിക്കാന്‍ വിട്ടാല്‍ അവള്‍ ഒരു കര മുഴുവനിലും ഉള്ള ആണുങ്ങളെ മുഴുവന്‍ നശിപ്പിക്കും വീട്ടില്‍ പെണ്‍ പട്ടിയുണ്ടെങ്കില്‍ ആ നാട്ടിലെ സര്‍വ്വ ആണ്‍ പട്ടികളും ആ വീടിന്റെ വാച്ചിലില്‍ ഉണ്ടാകും എന്നാല്‍ അവിടെ ഒരു ആണ്‍ പട്ടികൂടി ഉണ്ടെങ്കിലോ .... നീ തന്നെ ചിന്തിച്ചുനോക്ക് ...... കേട്ടിട്ടില്ലെ പെണ്‍ ഒരിമ്പിട്ടാല്‍ ബ്രെഹ്മനും തടുച്കാനാവില്ലാ എന്ന് അത് എതു ഘട്ടം വരുമ്പോളാണ് എന്ന് നിനക്കറിയാമോ "? അയ്യര്‍ തന്നെ ഉത്തരം പറഞ്ഞു : ' രെഹസ്സ്യ വേഴ്ച അല്ലാതെന്തു '

അദ്ദേഹം തുടര്‍ന്നു പറഞ്ഞു " ഏറെകുറെ മുപ്പതു വര്‍ഷമേ അയിട്ട്ള്ളൂ ഇവളുമാര്‍ക്ക് ആണുങ്ങളെ എന്തുമാക്കാം എന്ന ചിന്ത തോന്നി തുടങ്ങിയട്ട് എന്താ കാരണം വിദ്യാഭ്യാസം കൂടിപോയി വിദ്യാഭ്യാസം എന്നത് ആഭാസത്തിനുള്ള ലൈസന്‍സ് ആണോ" ?

അയ്യര്‍ വിറഞ്ഞു തുള്ളി തുടങ്ങി ഇന്ന് അവളോട്‌ സ്വൊന്തം കാലില്‍ നില്‍ക്കാന്‍ കുറെ സ്ത്രീ വേദി കാര് സ്വൊന്തം കാലില്‍ നില്‍ക്കാന്‍ വേണ്ടി ഭര്‍ത്താവിന്റെ കാലും വാരിക്കൊന്നാണോ ഇതിനര്‍ത്ഥം ?

നീ തന്നെ ഓര്‍ത്തു നോക്ക് ഇപ്പോള്‍ കാണുന്ന വിധവകളായുള്ള എന്തിനേറെ പറയുന്നു ഭര്‍ത്താവ് രണ്ടു ദിവസം വീട്ടില്‍ ഇല്ലാ എങ്കില്‍ ആ നേരം തന്നെ അയല്‍വക്കം കാരനെ വീട്ടില്‍ വിളിച്ചു കയറ്റുന്ന സംഭവങ്ങള്‍ ഈ കാലഘട്ടത്തില്‍ എത്രമാത്രം വര്‍ദിക്കുന്നു എന്ന് .........

'എരിഞ്ഞടങ്ങിയ ചിതയിലെ കരിക്കട്ടകള്‍ ഒരിക്കല്‍ കൂടി ആളി കത്തി ഇരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്തിട്ടാന്നെലും അവളെ കൂടി ജീവനോടെ ദഹിപ്പിച്ചേനെ ............"

ആ മനുഷ്യന്റെ ഉള്ളിലെ കനംവിങ്ങിയ വേദനക്ക് ഉത്തരം നല്‍കുവാന്‍ എനിക്ക് കഴിഞ്ഞില്ല ഒന്നേ എനിക്ക് അറിയാവു സതി പ്രാകൃതമാണ് അത് വേണ്ടാ പക്ഷെ പകരം എങ്ങനെ സമൂഹത്തില്‍ കാന്‍സര്‍ പോലെ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന അവിഹിത ബെന്തം (ഭാര്യയും ഭര്‍ത്താവും കണക്കാ ) എന്ന രോഗത്തെ എങ്ങനെ ഭേതമാക്കാന്‍ പറ്റും ...........?

നല്ലവരായ വായനകാരില്‍ നിന്നും നല്ല ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു ....

Monday, September 29, 2008

കര്‍ക്കിടകത്തിലെ ആ കറുത്ത രാത്രി (കള്ളനും കള്ളിയും )

വെള്ളിടി മിന്നലുകള്‍ ഭൂമിയില്‍ നടുക്കം വിതറിയ കറുത്തിരുണ്ട കഴിഞ്ഞ കര്‍ക്കിടകത്തിലെ ഒരു രാത്രി
ദൂരെ മലഞ്ചെരുവിലെ ഒരു കുടിലില്‍ ഒരു റാന്തല്‍ വിളക്ക് നേരിയ പ്രകാശം വിതറുന്നുണ്ട് .....................

അവിടെ അരുമയായ തന്റെ കുഞ്ഞു മകനെ താരാട്ടുപാടി ഉറക്കി ഒരമ്മ (മുപ്പതോളം വയസ് പ്രായം വരും ) ദൂരെ തനിക്കും മകനും വേണ്ടി വേല ചെയാന്‍ പോയ ഭര്‍ത്താവിനായി വഴികന്നുമായ് കാത്തിരിക്കുകയാണ് .


ആഴ്ച രണ്ടു കഴിഞ്ഞു പ്രാണ പ്രിയനേ ഒന്നു കണ്ടിട്ട് അദ്ദേഹം അയച്ചു നല്കുന്ന പണത്തില്‍ അദേഹത്തിന്റെ വിയര്‍പ്പിന്റെ മണം അവള്‍ അറിയുമായിരുന്നു അതായിരുന്നു അവള്‍ക്ക് ഏക ആശ്വാസം......


മഴ ശക്തിയോടെ പെയ്തു വീഴുന്നു , പെട്ടന്നാണ് അവള്‍ ഒരു കാല്‍പെരുമാറ്റം കേട്ടത് ..... ഒരു ചെറു നടുക്കം അവളില്‍ വിറയല്‍ ഉളവാക്കി ആഗഥന്‍ ചോദിച്ചു വിജയന്‍ ചേട്ടന്‍ ഉണ്ടോ ?
ഹൊ !!! ഭാഗ്യം ഭര്‍ത്താവിനെ അന്വേഷിച്ചാരോ ആണ് ...... അവള്‍ പറഞ്ഞു ഇല്ല , അദ്ദേഹം ഒരാഴ്ച കഴിഞ്ഞേ വരൂ ....


ആഗതന്‍ അവളോട്‌ ചോദിച്ചു ഒരു ചെറിയ കള്ള ചിരിയോടെ , കള്ളി അപ്പോള്‍ ആരെ പ്രധീക്ഷിച്ചാണ് ഇവിടെ കാത്തിരുന്നത് ?


അവള്‍ ചെറിയ നീരസത്തോടെ ആകതനോട് പറഞ്ഞു പോടാ കുറുംബാ .... ഞാന്‍ എത്ര നേരമായി വഴികന്നുമായ് കാത്തിരിക്കുന്നു മനോജിന് എന്തെങ്കിലും ആപത്തു പറ്റിയോ എന്നുവരെ ഞാന്‍ ഭയപെട്ടു (ഇവിടെ ഭര്‍ത്താവിന്റെ പേര് വിജയന്‍ ഭര്‍ത്താവില്ലാത്ത സമയത്ത് ഭര്‍ത്താവിന്റെ കടമ ഏറ്റെടുത്ത് നടത്തുന്നവന്റെ പേര് മനോജ് വെറും മനോജ് അല്ലാ കുറുമ്പന്‍ മനോജ് )



അവന്‍ അവളോട്‌ പറഞ്ഞു എന്നെ ഇങ്ങനെ ഇവിടെ നിറുത്തികൊണ്ടുനിന്നാല്‍ എങ്ങനെ കാര്യങ്ങള്‍ നടക്കും ? അവള്‍ പറഞ്ഞു ഈ കള്ളന്റെ ഒരു കാര്യം .... എന്തൊരു ആക്രന്തമാ ?
അവര്‍ ആ കൊച്ചു കുടിലിലേക്ക് കയറി പരമ്പുകൊണ്ടു മെടഞ്ഞ വാതില്‍ മെല്ലെ അടഞ്ഞു ഉറങ്ങുന്ന കുഞ്ഞിനെ ഉണര്‍ത്താതെ ഇരികാനവണം സ്നേഹനിധിയായ ആ അമ്മ വാതില്‍ വലിച്ചടക്കാതെ ഇരുന്നത് .......



സമയം മെല്ലെ ഒച്ചിഴയും പോലെ ഇഴഞ്ഞു നീങ്ങി കരിനാഗങ്ങളെ പോലെ ആ നീചരും പെട്ടന്ന് പുറത്തു ഒരു വിളി കേട്ടു ലെക്ഷ്മി ...... വാതില്‍ തുറക്ക്‌ ഇതാ ഞാന്‍ എത്തി ......


ഇന്ത്യ പാക്ക് ക്രിക്കെറ്റ് കളിക്ക് ഇടയില്‍ കരണ്ട് പോയാല്‍ എന്ത് ഫീല്‍ ചെയും അതിനേക്കാള്‍ രസം പിടിച്ചു വരുമ്പോളാണ് ഒരു ലെക്ഷ്മി അവര്‍ മനസ്സില്‍ പറഞ്ഞിരിക്കണം ....


ചാരി കിടന്ന വാതില്‍ തള്ളി തുറന്നു അയാള്‍ അകത്തു കയറി അസ്തപ്രേജ്ഞാനായ് തരിച്ചു നിന്നുപോയ് വിശസത്തയും സ്നേഹ നിധിയുമായ തന്റെ ഭാര്യ ...... താന്‍ അനുജനെ പോലെ സ്നേഹിച്ച തന്റെ കൂട്ടുകാരെന്റെ അനുജന്‍ ഇതാ തന്നെ ഹീനമായി വഞ്ചിച്ചു ..... ദൈവമേ ... അലമുറഇട്ടു കരഞ്ഞു കൊണ്ട് ഒരുനിമിഷം അയാള്‍ നിലത്തിരുന്നു ...... മനോധൈര്യം വീണ്ടെടുത്തു അയാള്‍ അവളുടെ കവിളില്‍ ഒന്ന് ആഞ്ഞടിച്ചു..........


പിറ്റേന്ന് അവള്‍ അവളുടെ വീട്ടിലേക്ക് പോയി അതിന്റെ പിറ്റേന്ന് ഒരു വെള്ള അംബാസിഡര്‍
കാര്‍ അവിടെ സൈഡ് ആക്കി അതില്‍ നിന്നും ചുണ്ടുകള്‍ ഏഷ്യന്‍ പെയിന്റ് അടിച്ചപോലുള്ള മൂന്നു മഹിളകളും കൂടെ എന്തിനും ഏതിനും പോന്ന ഒരു എലുങ്കനും വന്നിറങ്ങിയവരെ ഏതോ ഗ്രഹത്തില്‍ നിന്നും വന്നിറങ്ങിയ അന്ന്യഗ്രഹ ജീവികളെ പോലെ വീക്ഷിച്ചു നോക്കി നിന്ന നിഷ്കളങ്കാരായ ഗ്രാമ വാസ്സികളോട് അവര്‍ പറഞ്ഞു ലെക്ഷ്മി എന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അവളുടെ ഭര്‍ത്താവിനെ ചോദ്യം ചെയാന്‍ വനിതാവേധിയില്‍ നിന്നും വന്നതാണ് ഞങ്ങള്‍ .....



എന്ത് പരാതി , ഏത് പരാതി ? അവിടെ കൂടി നിന്നവര്‍ ഒന്നടക്കം ചോദിച്ചു ... വനിതകള്‍ ചോദിച്ചു കഴിഞ്ഞ ദിവസം വിജയന്‍ ഭാര്യ ലെക്ഷ്മിയെ അകാരനമായി തല്ലിഇരുന്നോ ? അവിടെ കൂടി ഇരുന്നവര്‍ ഒരുപോലെ പറഞ്ഞു തല്ലി സത്യംതന്നെ ഭാര്യ മറ്റൊരുത്തന്റെ കൂടെ പിറന്നപടി കിടക്കുന്നത് കാണുമ്പോള്‍ അടിക്കാതെ ആ കവിളില്‍ മുത്തം കൊടുത്തിട്ട് വെല്‍ഡെന്‍ മൈ ഡിയര്‍ ഗേള്‍ എന്നും പറഞ്ഞു ആസ്ലെഷിക്കണോ ? നഗ്നരായി നില്ക്കുന്ന കൊച്ചുകുട്ടികളെ കാണുമ്പോള്‍ തോന്നുന്ന വാല്‍സല്ല്യത്തോടെ....................


(പാലകാടുള്ള പാവം പട്ടെര്‍ക്ക് പറ്റിയ വഞ്ചനയുടെ വേദനായു മായി ഉടെനെ വരുന്നതു വരെ ഗുഡ് ബൈ )

Friday, September 19, 2008

തിരുടാ തിരുടി (കള്ളനും കള്ളിയും ) അനുഭവം

ഒരു യാത്രയുടെ ഇടയ്ക്ക് ആണ് ചെറിയ ഒരാള്‍കൂട്ടം കണ്ടു ഞാന്‍ വണ്ടി നിറുത്തുന്നത് കാരണം അന്വേഷിച്ചപ്പോള്‍ ഒരു ഗള്‍ഫ് കാരന്റെ വീട്ടില്‍ കള്ളന്‍ കയറിയട്ടുണ്ട് എന്നും ആള്‍കൂട്ടത്തെ ഭയന്നു അകത്തിരിക്കുകയാണ് എന്നും അറിഞ്ഞു .

വളരെ താല്‍പര്യം ഉള്ളതും മുന്‍പരിചയം ഉള്ളതുമായ സബ്ജക്റ്റ് ആണ് കള്ളനെ പിടുത്തം അതിനാല്‍ തന്നെ വണ്ടി സൈഡ് ആക്കി ഞാനും അവരോട് ഒപ്പം ചേര്‍ന്നു . വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും ഞാന്‍ അന്വേഷിച്ചു ഗ്രഹ നാഥന്‍ ഗള്‍ഫില്‍ ജോലി ചെയുന്നു പിന്നെ പന്ത്രണ്ടു വയസ് പ്രായമുള്ള ഏക മകളുമായി അദ്ദേഹത്തിന്റെ ഭാരിയ തനിച്ചാണ് അവിടെ താമസിക്കുന്നത് എന്നാല്‍ സംഭവം നടക്കുന്ന സമയത്തിന് അല്‍പ്പം മുന്പ് സ്ത്രീ തന്റെ കുട്ടിയുമായി അടുത്തുള്ള ബന്തു വീട്ടില്‍ പോയിരിക്കുകയാണ് .

ആളില്ലാത്ത വീട്ടില്‍ ചെറിയ ഒരുവെളിച്ചം ശ്രെതിക്കപെട്ടതിനാല്‍ ആണ് അയല്‍ക്കാര്‍ അവിടെ കള്ളന്‍ കയറിട്ടുണ്ട്‌ എന്ന നിഗമാനത്തില്‍ എത്തിച്ചേര്‍ന്നത് (വെളിച്ചം ദുക്കിപ്പിക്കും ഉണ്ണി എന്ന് അദ്ദേഹം അവിടെ ഇരുന്നു പടുകയിരിക്കും , വെളിച്ചത്തു കക്കുന്നത്‌ ഒരു സുഹം ആണെന്നാണല്ലോ പണ്ടാരാണ്ട് പറഞ്ഞിട്ടുള്ളത് )

പക്ഷെ വാതില്‍ തുറക്കുമ്പോള്‍ വീട്ടുകാര്‍ ആരെങ്കിലും വേണമല്ലോ അതിനാല്‍ ബെന്തുവീട്ടില്‍ പൊയ് ഗൃഹനാഥയെ കൂട്ടി വരാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു (നിമിഷ നേരങ്ങള്‍ കൊണ്ടു ഞാന്‍ അവിടത്തുകാരന്‍ അയി തീര്‍ന്നിരുന്നു ) അവിടെ വച്ചു പരിചയപെട്ട വില്‍സന്‍ ചേട്ടനും ഞാനും കൂടി ബന്തു വീട്ടിലേക്ക് പോയി പക്ഷെ അവിടെ ചെന്നപ്പോള്‍ ഗൃഹനാഥയും കുട്ടിയും അവിടെ എത്തിയട്ടില്ല , അവരുടെ ബന്തുക്കളെയും കൂട്ടി മടങ്ങും വഴി വില്‍സന്‍ ചേട്ടന്‍ എന്നോട് ചോതിച്ചു " ഇനി നായിന്റെ മോളെങ്ങാനും ആണോ അതിനകത്ത്‌ " ?

അവിടെ തിരിച്ചെത്തി വാതില്‍ ചവിട്ടി തുറന്നു ഞങ്ങള്‍ അകത്തു കയറുമ്പോള്‍ അവിടെ അതാ ഭയത്താല്‍ (കട്ട് തീറ്റക്ക്‌ ഇടയ്ക്ക് പിടിക്ക പെട്ട കുട്ടിയുടെ ഭയം ഇതും ഒരുതരം കട്ട് തീറ്റ ആണല്ലോ ? ) പരസ്പരം ദൃഡരാഷ്ട്രആലിങ്കനത്തില്‍ നില്ക്കുന്ന ഇണ കിളികള്‍ കട്ടിലിന്‍ അടിയില്‍ അമ്മയുടെ കലാപരിപാടികള്‍ കണ്ടുകൊണ്ടു കുഞ്ഞു മാലയും എന്തൊരു ദയനിയമായ കാഴ്ച ഭര്‍ത്താവ് വിദേശത്തു പൊരി വെയിലില്‍ അമ്മയ്ക്കും മകള്‍ക്കും വേണ്ടി കണ്ട അറബികളുടെ ആട്ടും തുപ്പും സഹിച്ചു ജോലി ചെയ്യുന്നു അദ്ദേഹം അയച്ചു നല്കുന്ന പണം തന്റെ കുഞ്ഞിനും ഭാര്യക്കും മാന്ന്യമായ് ജീവിക്കാനുള്ളതല്ലേ ?

എന്നാലോ അദ്ദേഹം ദൂരെ , ശാരിരി അഭിലാഷം അത് നിറവേറ്റി നല്‍കാത്തത് കൊണ്ടാണോ ഇവള്‍ മറ്റൊരുത്തനെ വിളിച്ചു വീട്ടില്‍ കയറ്റിയത് ? സ്വൊന്തം കുഞ്ഞിന്റെ മുന്നില്‍ മൃഗത്തെ പോലും നാണിപ്പിക്കും വിധത്തില്‍ നീരടിയതും . ഇവിടെ വന്ചിക്കപെട്ടത്‌ കുടുംബ നാഥനാണ് അദ്ദേഹത്തിന്റെ പന്ത്രണ്ടു വയസ് പ്രായം ഉള്ള മകളും , ഇവരെ സഹാഇക്കാന്‍ പുരുഷവേദി ഇല്ലല്ലോ സ്ത്രീ വന്ചിത ആകാതെ തന്നെ ഭര്‍ത്താവിനെ കോടതി കയറ്റാന്‍ നടക്കുന്ന വനിതാ വേദിയും മഹിളമാരുടെ സംഘടനകളും എന്തെ ഇവിടെ മുഖം മൂടുന്നു ?

വന്ചിക്കപെട്ട പുരുഷന്‍ മാരുടെ കൂടുതല്‍ അനുഭവങ്ങളുമായി വീണ്ടും വരുന്നതു വരെ ഗുഡ് ബൈ

(തുടരും )

Thursday, August 28, 2008

ഇടുക്കിക്ക് മുകളിലും പ്രാപ്പിടിയന്മാര്‍

പുതുമ ഉള്ള ന്യൂസ് അതാണ്‌ മലയാളിക്ക് എന്നും പൈത്യം. രാവിലെ വയറ്റില്‍ നിന്നും പോകാന്‍ ഇതുപോലെ ചൂടെന്‍ വാര്‍ത്ത വേണം പോലും . ഇപ്പോള്‍ ചാനലുകളില്‍ ഓണ്‍ ലൈനില്‍ വാര്‍ത്ത അറിയാന്‍ സൌകര്യം ആയതോടെ മലയാളിക്ക് നേത്ര പഴമില്ലാതെ തന്നെ നാല് നേരവും ഭേഷായിട്ടു വയറ്റില്‍ നിന്നും പോകുമെന്നാണ് ഡോക്ടര്‍മാര്‍ പോലും സര്‍ട്ടിഫൈ ചെയുന്നത് .
ഇതാ ഇന്നും വൈകിട്ട് വയറ്റില്‍ നിന്നും പോകാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വേണ്ടി ഒരു ചെറിയ വാര്‍ത്ത. ഇടുക്കിയിലെ അപ്പച്ചന്‍മാര്‍ക്കും അമ്മച്ചിമാര്‍ക്കും ഒരു കരക്കമ്പി കിട്ടിയിട്ടുണ്ട്, പിള്ളേരെ പിടുത്തക്കാര്‍ ചാക്കുമായിട്ടു ഇങ്ങോട്ടും(ഇടുക്കി) ഇറങ്ങിയിട്ടുണ്ടെന്ന്. അന്വേഷിച്ചപ്പോള്‍ അല്ലെ കാര്യം പിടികിട്ടിയത് ഇടുക്കി പൈനാവ് എന്‍ജനീറിങ്ങ് വിദ്യാര്‍ത്തിയെ മുപ്പതു ലക്ഷം മോജനദ്രവ്യം ആവശ്യപെട്ടുകൊണ്ട് തട്ടികൊണ്ട് പോയെന്ന്. ഈ വാര്‍ത്ത ഇടുക്കി കാട്ടുതീ പോലെ പടര്‍ന്നു കയറുകയാണ് എന്നാണു ഇപ്പോള്‍ അവിടെ നിന്നും അറിയാന്‍ കഴിഞ്ഞത് . അതിനാല്‍ തന്നെ കാരണവന്മാര്‍ എല്‍ .കെ. ജി മുതല്‍ കോളേജ് വരെ ഉള്ള തങ്ങളുടെ മക്കളെ എല്ലാം പിള്ളേരെപ്പിടുത്തക്കാര്‍ കൊണ്ട് പോയാലോ എന്ന് കരുതി വിളിക്കാന്‍ പോയി എന്നാണ് മറ്റൊരു കരക്കമ്പി . ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു വീട്ടമ്മ പറഞ്ഞത്, "എത്ര സമാധാനമുള്ള നാടായിരുന്നു ഇത് (ഇടുക്കി) . ഇങ്ങോട്ടേക്കു നീജന്മാരെ , നിങ്ങള്‍ക്ക് പ്രവേശിക്കാതെ ഇരുന്നു കൂടെ ? . വൃത്തിഹീനമായ രാഷ്ട്രീയ, മത കുടിപകകളില്ലാതെ ഞങ്ങള്‍ ഇവിടെ കഴിഞ്ഞു പോയ് ക്കൊള്ളട്ടെ ................... "
ഇടുക്കി ജില്ലയില്‍ നിന്നും ബ്ലോഗ് സ്പോട്ടിന്റെ സ്വന്തം ലേഖകന്‍
.............. ടിന്‍സ് ആലപ്പുര ................

Wednesday, August 13, 2008

കോടിയേരി പിള്ളേരും കള്ളന്മാരും പിന്നെ ഞാനും (അനുഭവം )

അന്ന് കാതടപ്പിക്കുന്ന ഇടിമുഴക്കങ്ങള്‍ പെരുമ്പറ കൊട്ടിയിരുന്നില്ല, പടിഞ്ഞാറന്‍ കാറ്റുമരമരംവിതചിട്ടുമില്ല, അനന്തപുരിയുടെ ഓരോ നാഴികകളും അളന്നു തിരിച്ചു പോലീസ് പെട്രോളിംഗ് നടത്തുന്നുണ്ട് (വണ്ടികളില്‍ പെട്രോള്‍ അടിച്ച് വഴിയോരത്ത് ഒതുക്കി ഉറങ്ങുന്നതിനെയാണ് പെട്രോളിംഗ് എന്ന് ഇവിടെ ഉദ്ദേശിക്കുന്നത്) . കാരണം തലസ്ഥാന നഗരിയില്‍പ്രത്യേകിച്ചു സെക്രട്ടറിയേറ്റ് പരിസരം സസൂഷ്മം സംരക്ഷിക്കപെടണമല്ലോ , വല്ല കള്ളന്‍ മാരുംകയറി ചീഫ്മിനിസ്റെരിന്റെ കസേര അടിച്ചോണ്ട് പോയാലോ ? കസേരക്ക് വേണ്ടിയല്ലേ സകല കള്ളന്മാരും , അതും , കാവിയും ,കാക്കിയും , വെള്ളയും ,ചുവപ്പും അങ്ങനെ പല വേഷ ഭൂഷാദികളില്‍ നടക്കുന്നത് . എന്നാല്‍ രാത്രയില്‍ സെക്രെട്ടറിയെട്ടിനോട് ചേര്‍ന്ന് കിടക്കുന്നഒയാസിസ്‌ ലോഡ്ജില്‍ കയറുമ്പോള്‍ അവന്‍ ഉടുതുണി പോലും ഉപേക്ഷിചിരുന്നോ എന്തോ ! നമ്മുടെഏമാന്‍ മാരുടെ കണ്ണില്‍ പെടാതെ പോയത് അതുകൊണ്ടാവാം......................................

സമയം
രാതി 12.30am ബാങ്ങ്ലൂരില്‍ നിന്നും എന്റെ സഹോദരന്‍ സ്രീചിതിരയില്‍ ചികത്സക്കായി വന്നിരുന്നു . അതിനാല്‍ തന്നെ ഏറെ നാളുകള്‍ കൂടി കണ്ടതിനാല്‍ ഞാനും ബിജേഷും ഏറെ നേരം കഴിഞ്ഞാണ് ഉറങ്ങിയത് ( ബിജേഷ് ഇന്നു ജീവിച്ചിരിപ്പില്ല, മരണം തട്ടിയെടുത്തു) . ഏറെ നേരം കഴിഞ്ഞാണ് ഉറങ്ങിയത് .

ഉറക്കത്തിനിടയില്‍
മൂത്രശങ്ക തോന്നുന്നത് ആരുടേയും തെറ്റല്ലല്ലോ ?, പക്ഷെ മൂത്രമൊഴിച്ചതിന് ശേഷം ബെഠിലെക്ക് കമഴ്ന്നു . അവന്‍ മറന്നതല്ല ,മനപ്പൂര്‍വം തന്നെ ചെയ്തതാ ഡോര്‍ കുറ്റിയിട്ടട്ടില്ല , അത് അവന്റെ തെറ്റാണോ ?.അല്ലന്നാണ് അവന്റെ പക്ഷം ,കാരണം സമര്‍ത്ഥരായ ടോജേന്‍ ജേതാക്കളെ പോലെ, ഉരുട്ടിക്കൊല വരെ നടത്തി കള്ളന്മാരുടെ പേടി സ്വപ്നം (ഉറക്കത്തില്‍ സ്വപ്നം കണ്ടു പേടിക്കക എന്ന്‍ സാരം) ആയിതീര്‍ന്ന കോടിയേരിയുടെ പിള്ളേര് തൃശൂര്‍ പൂരത്തിന് വിട്ട വാണം പോലെ പാഞ്ഞു നടക്കുമ്പോള്‍ എന്തിനാ വാതില് കുറ്റിയിടുന്നത് അതാവാം ബിജേഷ് ചിന്തിച്ചത്‌ . ന്തായാലും ഇതും പറഞ്ഞു കള്ളന് ഭാര്യയേയും കെട്ടിപ്പിടിച്ചു ഉറങ്ങാന്‍ പറ്റുമോ ? ആര്‍ക്കൊക്കെ ചിലവിനു കൊടുക്കെക്കണ്ടാവനാണ് അവന്‍ . സര്‍ക്കിള്‍, സ് കൊയര് , ട്രയാങ്കിള് അങ്ങനെ എല്ലാവരുടെയും കുടുംബം നോക്കേണ്ട പാവം പയ്യന്‍ സെപ്ടംബര്‍ -17 ലെആ പ്രഭാതത്തില്‍ ഒയാസിസ്‌ ലോഡ്ജിന്റെ വാതില്‍ മെല്ലെ തുറന്നു .അപ്പോള്‍ ദേണ്ടെ പുതുവര്‍ഷം ഖോഷിച്ചു വെള്ളമടിച്ചു പാണ്ടി ലൊറി കേറിയ തവളയെപ്പോലെ കിടക്കുന്ന പാലായിലെ അച്ചായന്മാര്‍ കണക്കെ മൂന്നവന്മാര്‍ ബോധം കേട്ടുരാന്നുന്നു .ആരെയും ബുദ്ധിമുട്ടിപ്പിക്കാന്‍ നില്‍ക്കാതെ പയ്യന്‍ വന്ന പാടെ പുറത്തു പോയി .

പുലര്‍ച്ചെ
6 മണിക്ക് അലാറം മൊബൈലില്‍ സെറ്റ് ചെയ്തിരുന്നത് കൊണ്ട് തന്നെ സൂര്യകിരണങ്ങള്‍ ജനല്‍ പാളികളിലൂടെ ഒളിചിമ്മാതെ അകത്തു കടന്നതെ തന്നെ കാര്യം മനസിലായി . എന്നാലും പേരിനു ഒന്നു തപ്പി നോക്കി അതാ രണ്ടു മൊബൈല്‍ (എന്റെയും സഹോദരന്റെയും ) കാണാനില്ല . വേഗം കട്ടിലിന്റെ സൈഡില്‍ വച്ച ബാഗ് തുറന്നു നോക്കി . ഭാഗ്യം ചികത്സാ ആവശ്യത്തിനു കരുതി വച്ചിരുന്ന 35000 രൂപ കള്ളന്‍ കാണാത്തതോ അതോ ദൈവത്തിന്റെ ദാനമോ ? എന്നാലും തലേ ദിവസം ഇട്ടോണ്ട് വന്ന പാന്റ്സ് താഴെ റോഡില്‍ നിന്നും തപ്പിയെടുക്കുമ്പോള്‍ അതില്‍ 5000 രൂപയുടെ കുറവുണ്ടായിരുന്നു. ഉള്ളത് പോക്കറ്റിന്റെ ശീലയും ട്രെയിന്‍ ടിക്കെറ്റുംമാത്രമെന്ന് സാരം .

ബിജേഷിന്റെ
മൊബൈലില്‍ നിന്നും ( അത് കള്ളന്‍ കണ്ടിരുന്നില്ല ) എന്റെ മൊബൈലിലേക്ക് ഞാന്‍ വിളിച്ചു . ഭാഗ്യം ബെല്‍ ഉണ്ട് . സമയം 7.30am മറുതലക്കല്‍ ഫോണ്‍ എടുത്തു "ഹലോ ......". മീന്‍ തലയ്ക്കു ആര്‍ത്തി കാട്ടുന്ന പൂച്ചയെപ്പോലെ ,പരവേശത്തോടെ ചോദിച്ചു "ഇത് ടിന്‍സിന്റെ ഫോണ്‍ അല്ലേ?". അതിലും ശാന്തമായി അവിടെ നിന്നും മറുപടി വന്നു "അതേ". ഞാന്‍ വീണ്ടും ചോദിച്ചു " ഫോണ്‍ എങ്ങനെ നിങ്ങളുടെ കയ്യില്‍ വന്നു ?". വളരെ സൌമ്യമായി , സ് നേഹനിധിയായ കള്ളന്‍ പറഞ്ഞു "ഇന്ന്‍ രാവിലെ ഞാന്‍ മോഷ്ടിച്ചതാ , നിങ്ങള്‍ നല്ല ഉറക്കം ആയിരുന്നു , വിളിച്ചുണര്‍ത്താന്‍ തോന്നിയില്ല ". സുനാമി പോലെ ഇരമ്പി വന്ന വികാരത്തെ കടിഞ്ഞാനിട്ടുകൊണ്ട് , ഇടവക പള്ളിയിലെ വികാരിയച്ചന്‍ കഴിഞ്ഞ ആഴ്ച പ്രസംഗിച്ചതിന്റെ പ്രസ്തുത ഭാഗം ഞാന്‍ അദ്ദേഹത്തോട് (കള്ളനോട് ) പറഞ്ഞു "ചേട്ടാ മോഷണം പാപമല്ലേ ?". "ആണോ ?" ഒരു ചിരിയോടെ ഫോണ്‍ കട്ട് ചെയ്തു .
കോടിയേരിയുടെ പൈയ്യന്മാരെ വിവരം അറിയിച്ചു . ഞങ്ങളുടെ ഭാഗ്യമോ എന്തോ രാത്രി ഏതോ ഒരു രാഷ്ട്രീയ നേതാവിന്റെ ലക്ഷം രൂപയും അപഹരിക്കപെട്ടിരുന്നു (പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്നാണല്ലോ) രണ്ടു ലക്ഷമോ രണ്ടു മൊബൈലോ യെതിനാണ് കൂടുതല്‍ വില എന്നായി കോടിയേരി പിള്ളേര്‍ .

സമയം
10.20അംപോലീസ് വന്നു. സംഭവസ്ടലം പരിശോധിച്ച് ദൈവത്തിന്റെ ലൂപ് ഹോള്‍ വല്ലതും ഉണ്ടോ എന്ന് നോക്കേണ്ടേ എന്തായാലും അവര്‍ ഒരു ഹോള്‍ കണ്ടെത്തി ഞങ്ങള്‍ ഇത്രയും കാലം അവിടെ താമസിച്ചിട്ട് കാണാത്ത ഹോള്‍ , മുന്‍പ്‌ അവിടെ താമസിച്ചിരുന്ന പൂര്‍വികര്‍ ആരോ തീര്‍ത്ത ഹോള്‍ , അയല്‍ പക്കതേ കമ്പ്യൂട്ടര്‍ ക്ലാസ്സിലെ പെണ്‍ കൊടികളെ നിരീഷിക്കാന്‍ ഉള്ള ഹോള്‍ . ഹൊ ! കോടിയേരി പിള്ളേര്‍ ആരാ പുലികള്‍ ഇവരെ ആണോ പ്രതിപക്ഷം ഉണ്ണാക്കന്മാര് എന്ന് പറയുന്നത് കഷ്ടം.

സമയം
11.10 am എന്റെ മൊബൈല് അപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു കള്ളന്‍ സിം എടുത്തു മാറ്റിയിരുനില്ല . ഞാന്‍ വിളിച്ചു മഹാനായ മനുഷ്യന്‍ ഫോണ്‍ എടുക്കാന്‍ ദയ കാണിച്ചു . ഞാന്‍ ശാന്തനായി പറഞ്ഞു " ഫോണ്‍ എനിക്ക് മടക്കി തരുക, ഞാന്‍ നിങ്ങള്‍കു പണം തരാം". അദേഹം എന്നോട് ചോദിച്ചു "പോലീസിനെ കൊണ്ടു പിടിപ്പിക്കാന്‍ അല്ലേ ശ്രമം". ഞാന്‍ എന്റെ നിസ്സഹായ അവസ്ട അദ്ദേഹത്തെ ബോധ്യപ്പെടുത്തി മൊബൈലിലെ കോണ്ടാക്റ്റ് നമ്പര്‍ നഷ്ടപ്പെട്ടാല്‍ സഹോദരന്റെ ചികത്സയെ വരെ അത് ബാധിക്കുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു "മൊബൈല്‍ മടക്കിത്തരാം, പവര്‍ ഹൌസ് റോഡിനടുത്തുള്ള കള്ളു ഷാപ്പിന്റെ മുമ്പില്‍ ഒറ്റയ്ക്ക് വരുക" ഫോണ്‍ കട്ട് ചെയ്തു. എന്തായാലും പോലീസിലോന്നു അറിയിക്കണമല്ലോ, കാര്യവും. ഓടി സ് റ്റേഷനില്‍ എത്തി ഞാന്‍ പറഞ്ഞു "സാര്‍ ഇപ്പോഴും എന്റെ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഇന്നത്തെ സാങ്ങേതിക വിദ്യ ഉപയോഗിച്ച് അവരെ പിടിക്കാന്‍ പറ്റില്ലേ ?". എസ് . പറഞ്ഞു "ഞങ്ങള്‍ അവനെ ഫോളോ അപ് ചെയ്യുന്നുണ്ട് . ഒരു ജിജ്നാസയോടെ ഞാന്‍ അവനുമായി നടത്തിയ സംഭാഷണങ്ങള്‍ അറിയിച്ചു അത് കേട്ട് എസ് . പറഞ്ഞു "അനിയാ അവന്‍ നീ പറയുന്നത് പോലെ വരുകയോന്നുമില്ല നിന്നെ പറ്റിക്കുന്നതാ എന്നാലും നീയൊന്നു പോയി നോക്ക് , എന്തെങ്ങിലും ആവശ്യം വന്നാല്‍ എന്നെ വിളിക്കുക "(അദ്ദേഹം ഫോണ്‍ നമ്പര്‍ തന്നു) .

സമയം
11.45am തമ്പാനൂര്‍ റെയില്‍വെ സ്റെഷന്റെ പുറകു വശത്ത് ക്രിമിനലുകള്‍ കോടി കുത്തി വാഴുന്നതു എന്ന് കേട്ടിട്ടുള്ള പവര്‍ ഹൌസ് റോഡില്‍ (ഞാന്‍ ചെന്നപ്പോള്‍ കുറെ പാര്‍ട്ടികൊടികള്‍ കണ്ടു , കൊടിമരങ്ങളും. ആഹാ! ഇതാണോ ക്രിമിനലുകള്‍ കൊടികുതിയിരിക്കുന്നുവെന്നു പറയുന്നതു , എത്രയോ സത്യം ) ചെന്നു .

സമയം
12.50am ഒരു മണിക്കൂര്‍ ഞാന്‍ വെയിലത്ത്‌ കാത്തു നിന്നു, കള്ളന്‍ വന്നില്ല. സമയതിരക്ക് മൂലമായിരിക്കാം, ഞാന്‍ വിളിച്ചു അദ്ദേഹം ബിസിയായിരുന്നു .

സമയം
1.30pm വീണ്ടും ഞാന്‍ വിളിച്ചു യാചനയോടെ ഞാന്‍ ചോദിച്ചു "അതിലെ ഒരു കോണ്ടാക്റ്റ് നമ്പര്‍ പറഞ്ഞു തരാമോ ". മറുതലക്കല്‍ നിന്നും ഒരു പൊട്ടിച്ചിരി എന്നിട്ട് അദ്ദേഹം പറഞ്ഞു "എങ്ങനെ ഉടമസ്ഥന്‍ വിളിച്ചു നമ്പര്‍ ചോദിക്കുന്നത് എന്റെ സര്‍വീസ് ജീവിതത്തിലെ (മോഷണ ജീവിതത്തിലെ) ആദ്യത്തെ അനുഭവമാണ് ". വളരെ വിനയത്തോടെ ഞാന്‍ പറഞ്ഞു ," ഇതു എന്റെ ലൈഫിലെ ആദ്യത്തെ സംഭവമാണ് " . ദോഷം പറയരുതല്ലോ മാന്യനായ കള്ളന്‍ എനിക്ക് നമ്പര്‍ പറഞ്ഞു തന്നു .

സമയം
1.40pm വീണ്ടും ഞാന്‍ വിളിക്കുന്നു മൊബൈല്‍ തരാമെന്നു കള്ളന്‍ സമ്മതിക്കുന്നു പ്രാവശ്യം വഞ്ചിയൂരില്‍ വരാന്‍ പറഞ്ഞു ഞാന്‍ ചെന്നു അവിടെയും അദ്ദേഹം ഉണ്ടായിരുന്നില്ല .

സമയം
3.10pm വീണ്ടും ഞാന്‍ വിളിക്കുന്നു ഇപ്രാവശ്യം ബേക്കറി ജങ്ഷനില്‍ വരാന്‍ പറഞ്ഞു, ഇത്തവണയും എന്നെ പറ്റിച്ചു .

സമയം
4.15pm അടവ് - ഞാന്‍ കള്ളനെ വിളിച്ചു ഒരിക്കല്‍ കൂടി അപേക്ഷിച്ചു - കള്ളന് പുച്ഛം ഞാന്‍ പൊട്ടിക്കരഞ്ഞു . കള്ളന്‍ ഉറപ്പാക്കി ഞാന്‍ ഒരു കിഴങ്ങനാണെന്ന് , അതിനാല്‍ എന്നെ വീണ്ടും പവര്‍ ഹൌസ് റോഡിലേക്ക്‌ 6.30 നു വരാന്‍ പറഞ്ഞു . ഞാന്‍ ഒറ്റയ്ക്ക് പുറപ്പെട്ടു , പറഞ്ഞുറപ്പിച്ച പണവുമായി.

സമയം
6.30 pm പവര്‍ ഹൌസ് റോഡില്‍ നിന്നും ഞാന്‍ കള്ളനെ വിളിച്ചു മാന്യാദ്ധേഹം ഫോണെടുത്തു അന്നിട്ട്‌ ചോദിച്ചു "പോലീസുമായിട്ടാനോടാ വന്നത് ?". വിറയാര്‍ന്ന സ്വരതോടെ ഞാന്‍ പറഞ്ഞു "അല്ലായെ .........". "എന്നാല്‍ കുറച്ചു കൂടി ഉള്ളിലേക്ക് വാ " എന്നായി അവന്‍ .

ഇരുള്‍
വീണ് വിജനമായ വഴിയിലൂടെ ഞാന്‍ മുന്നോട്ടു ചെന്നു. ചില ഹോളിവുഡ് സിനിമകളില്‍ കാണുന്ന വില്ലനായ കാപ്പിരിയെപ്പോലെ എന്റെ മുന്നില്‍ അതാ കറുത്തിരുണ്ട ഒരു രൂപം. പറഞ്ഞ പണം നല്കി. രണ്ടു മൊബൈല്‍ തരെണ്ടവന്‍ ഒന്നു മാത്രം തന്നു എന്ന് മാത്രമല്ല , വിരട്ടിയോടിക്കാനായി ശ്രമം . അദ്ധേഹത്തിന്റെ നാടല്ലാ, പക്ഷെ എവിടുന്നോ സംഭരിക്കപ്പെട്ട ഊര്‍ജം .സൂര്യന്‍ അസ്ടമായദിക്കിലേക്ക് ഊളിയിടുന്നതിനു മുമ്പെ എനിക്കായി മാറ്റി വച്ച ഊര്‍ജത്താലോ എന്തോ , ഞാനവനെ കടന്നു പിടിച്ചു . അപ്പോഴെക്കുമെവിടെന്നോ രണ്ടു കരുമാടിക്കുട്ടന്മാര്‍ കൂടി അവനോടൊപ്പം . കൊടുക്കല്‍ വാങ്ങലുകളുടെ ഒരു സെക്രടറിയേറ്റ് സമരം അവിടെ അരങ്ങേറി . അപ്പോള്‍ ദാ ....... വരുന്നു നമ്മുടെ ഇടി വണ്ടി (പോലീസ് ജീപ്പ് ) . അട്ജസ്റ്റ്മേന്റോ എന്തോ ഇടി വണ്ടി കണ്ടതോടെ ലവന്മാര്‍ ഓടി . വന്ന വണ്ടിയില്‍ ഉണ്ടായിരുന്നത് ഒരു ഏമാന്‍ മാതം , എന്നാല്‍ എമാനോട് കാര്യം പറഞ്ഞപ്പോള്‍ തൃശ്ശൂര്‍ പ്പൂരത്തിന് വിട്ട വാണം പോലെ വണ്ടിയും ആയി നാടു കടന്നു .

പെട്ടന്ന്
എനിക്കൊരു തോന്നല്‍ എസ് . യെ വിളിക്കാം. ഉടനെ കൈയ്യിലുണ്ടായിരുന്ന മൊബൈലില്‍ നിന്നും അദ്ദേഹത്തെ വിളിച്ചു . ഭാഗ്യം അദ്ദേഹം ഈസ്റ്റ് ഫോര്‍ട്ടില്‍ തന്നെ ഉണ്ടായിരുന്നു. അദ്ദേഹമെന്റെ സഹായത്തിനെത്തി . പക്ഷെ അപ്പോളേക്കും കള്ളന്മാര്‍ പമ്പയും, പാല്‍ക്കുളംമേടും (ഇടുക്കി ജില്ലയിലെ കാണും വിനോദ സഞ്ചാരകേന്ദ്രം ) കടന്നു . എന്നാലും ഞങ്ങള്‍ ഊര്‍ജ്ജിതമായി തപ്പി നോക്കി. ദോണ്ടേ ........പുത്തരിക്കണ്ടം മൈതാനത്തിലിരുന്നു ലവന്മാര്‍ പന്നിയിറച്ചി പങ്കു വക്കും പോലെ പണവും പങ്കു വക്കുന്നു . കയ്യോടെ പൊക്കി . അവന്മാര്‍ സ് റ്റേഷനില്‍ . കുറ്റം പറയരുതല്ലോ , ഇതിനിടയില്‍ ഒരുത്തന്‍ എവിടെയോ മറഞ്ഞു . മുതുകാടിന്റെ ശിഷ്യനോ വല്ലോ ആണോ അവന്‍ ?. ............ആര്‍ക്കറിയാം . എങ്കിലും CC 362/07 എന്ന പേരില്‍ രജിസ്ടര്‍ ചെയ്ത പോലീസ് കേസില്‍ , വഞ്ചിയൂര്‍ കോടതിയില്‍ വച്ചു ഞങ്ങള്‍ സ്ഥിരം കാണാറുണ്ട്‌ .

Tuesday, August 12, 2008

മലയാള സിനിമ പ്രതിസന്ധിയിലേക്കോ ?














ഏറെ താമസിക്കാതെ തന്നെ വീണ്ടും ഉയര്‍ന്നു വരാന്‍ പോകുന്ന ചോദ്യമാണിത് !.ആഴ്ചതോറും മൂന്നും നാലും സിനിമകള്‍ വച്ച് ജനസമ്മതി തേടാന്‍ എത്തുന്നുണ്ട് എങ്കിലും എല്ലാം ബോക്സ് ഓഫ് ഹിറ്സില്‍ മൂക്ക് കുത്തി വീഴുന്നു .എന്താവും കാരണം ?

കഴിഞ്ഞ രണ്ട് വാരങ്ങളില്‍ പുറത്തിറങ്ങിയ പ്രശസ്തമുതുക്കന്മാര്‍ കൊച്ചു മക്കളുടെ പ്രായം പോലുമില്ലാത്ത പെണ്കുട്ടികലോടൊപ്പംതകര്‍തഭിനയിച്ചു എന്ന്‍പറയപ്പെട്ട പടങ്ങള്‍ വരെ പരാജയമായിരുന്നു .എന്താവാം കാരണം ? മലയാളിക്ക് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവരം വച്ചു എന്നാണോ?

ഫാന്റം ഥകള്‍ വരുന്നത് പോലെ മാറി മാറി തുടര്‍ചിത്രങ്ങള്‍ , പണ്ട് ഹിറ്റായ പടങ്ങളുടെയെല്ലാം രണ്ടും മൂന്നും ഭാഗങ്ങള്‍ വരുന്നു.ഭാഗ്യം ചെങ്കോലില്‍ നായകന്‍ മരിച്ചത് ,അല്ലായിരുന്നെങ്കില്‍അതിന്റെയും മൂന്നും നാലും ഭാഗങ്ങള്‍ കൂടി കാണേണ്ടി വരുമായിരുന്നു .അതോ നായകന്‍ അന്ന് മരിച്ചിട്ടില്ല ,ബോധം കേട്ട് കിടക്കുകയായിരുന്നെന്നും പറഞ്ഞു അത് ഇനിയും പുറത്തു വരുമോ എന്തോ ?

മലയാള സിനിമയില്‍ നിന്നും യുവ താരങ്ങള്‍ എല്ലാം കൂട്ടത്തോടെ പാണ്ടിലോറി പിടിച്ച് കൂടോഴിയുന്നു ,കൂടുതല്‍ പ്രതിഫലമാണോ ലക്‌ഷ്യം ,പ്രതിഫലതെക്കാള്‍ വലുതല്ലേ കരിയര്‍ ? അതാവും കാരണം എങ്ങനെ പോകാതിരിക്കും വീപ്പക്കുറ്റി പോലെ രണ്ട് മൂന്നെണ്ണം ഇവിടെ നില്‍ക്കുകയല്ലേ ഒന്നിനെയും ഉയര്‍ന്നു വരാന്‍ സമ്മതിക്കാതെ.

ഇവന്‍മാര്‍ക്കൊക്കെ യുവതാരങ്ങള്‍ക്കായി ഒന്ന് വഴി മാറി കൊടുത്തുകൂടെ എന്ന് ചോതിക്കുന്നതില്‍ ഒരര്‍തവുമില്ല ,അത്ര ത്യാഗ മനസ്ഥിതി ആര്‍ക്കാനുണ്ടാവുക ,സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഇവരെ മാറ്റാനും പറ്റില്ല ,ഇവന്മാര്‍ തീറ്റ കൊടുത്തു വളര്‍ത്തുന്ന ഫാന്‍സുകാര്‍ എന്നാ കാട്ടുകഴുതകള്‍ക്കും ഇവന്മാരെ കൂടിയേ തീരൂ .എന്നാല്‍ ജനങ്ങള്‍ എന്തെ ഇവരുടെ കഴിവില്‍ മാത്രം പ്രത്യാസയര്‍പ്പിക്കുന്നു ?
ഈ വാരം (8/8/08)പുറത്തിറങ്ങിയ അന്യഭാഷാ മൊഴിമാറ്റ ചിത്രമായ കൃഷ്ണ ,പരുന്തിന്റെയും മാടംബിയുടെയും റിലീസ് ദിനതെതക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ മൂന്നാം ദിവസം സെക്കന്റ് ഷോയ്ക്ക് വരെ ഉണ്ടായിരുന്നു എന്നത് തന്നെ പ്രേക്ഷകര്‍ നല്ലത് തിരിച്ചറിയുന്നു എന്നതിന്റെ തെളിവാണ് . ഈ സിനിമയിലെ നായകന്‍ ല്ലു ര്‍ജുന്‍ മലയാളികള്‍ക്ക് പ്രിയ നായകനായിക്കഴിഞ്ഞു എന്നത് ഇനി മലയാളത്തിലെ സീനിയര്‍ താരങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുമോ ? ഇനി അല്ലു അര്‍ജുനന്റെ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ പ്രവേശന അനുമതിക്ക് നിരോദനം ഏര്‍പ്പെടുത്തുവാനും സാധ്യത ഏറെയാണ്‌.

ഇതിനു മുമ്പ് മലയാള സിനിമ പ്രതിസന്ധി നേരിട്ട കാലക്കട്ടം........ അന്ന് ഈ പ്രതിസന്തിയില്‍ നിന്നും മലയാള സിനിമയെയും ബി ക്ലാസ് തിയെട്ടരുകളെയും രക്ഷപെടുത്തിയ എ. ടി ജോയി എന്ന അഭിവന്ദ്യനായ ആ മനുഷ്യനെ മലയാളികള്‍ മറന്നോ ?.എന്നാല്‍ ഇനി വരുവാന്‍ പോകുന്ന വിപത് സന്ധിയില്‍നിന്നും മലയാളസിനിമയെ രക്ഷപെടുത്തുവാന്‍ എ .ടി .ജോയി വീണ്ടും ഷക്കീലയെ രംഗത്ത് കൊണ്ട് വരേണ്ടി വരും .അങ്ങനെ ഒരു സാഹസത്തിനു കേരള ഫിലിം ഇന്റസ്റ്രിയെ പറഞ്ഞു വിടണോ ? .......................

Friday, July 25, 2008

വിടപറയാതെ നിനക്കായ്മാത്രം ..........

പ്രിയ സഹി നിനക്കായ് ഞാന്‍ കുറിക്കുന്നു ......... എത്രയോ യുഗങ്ങളായി ഏകാന്തതയുടെ നുകവും പേറി ഞാന്‍ വേദനകളെ താലോലിക്കുന്നു , എത്ര തവണ സൂര്യന്‍ ഉദിച്ചു എത്ര തവണ സൂര്യന്‍ അസ്തമിച്ചു ഓരോ അസ്തമയവും പുത്തന്‍ പ്രഭാതങ്ങള്‍ക്കായ് ആയുള്ള ഒരുക്കം ആയിരുന്നു , എന്ടെ കൌമരകനി ഓരോ തവണ നീ എന്നോട് വഴക്ക് അടികുംബോഴും മാനത്ത് ഒരായിരം നക്ഷത്രങ്ങള്‍ സങ്കടപ്പെടുമായിരുന്നു രാത്രിയുടെ യാമങ്ങളില്‍ ഞാന്‍നിന്നെ ഓര്‍ത്തു വിലപിക്കുമെന്നു അവര്‍ക്ക് അറിയാമായിരുന്നു പ്രകൃതിഉം ദൈവവും എന്നെ അറിഞ്ഞു ദൈവത്തിന്‍റെ സകല സൃഷ്ടികളും എന്നെ ഓര്‍ത്തു നെടുവീര്‍പെട്ടു എന്നെ ആശ്വസിപ്പിക്കാന്‍ മന്തമാരുതന്‍ തിരളി മരങ്ങളെ തലോടി എന്‍റെ അടുത്തെത്തി എന്നാല്‍ അവര്‍ അറിഞ്ഞില്ല എന്ടെ കൌമാരാ സുന്ദരിയുടെ ഗന്ദംഎന്താണന്നു എനിക്കറിയാമെന്ന് അറിയാതെയാണെങ്കിലുംഒരേ അധ്യയന മുറികളില്‍ കമ്പ്യൂട്ടര്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തു ആ ഗന്ദം ഞാന്‍ എത്രയോ തവണ അറിഞ്ഞിരുന്നു പനിനീര്പൂവിന്‍ സുഗന്തം വരെ പരാജയപെടുത്തിയ ആ ഗന്ദം ഞാന്‍ സ്വപ്നങ്ങളില്‍ നട്ടുവളര്‍ത്തുന്ന പൂന്തോട്ടത്തിലെ ആ പൂവല്ലേ നീ ,എന്നാല്‍ മന്തമാരുതന്‍ എന്നെ ആശ്വസിപ്പിക്കാന്‍ കൊണ്ടുവരുന്ന ആ ഗന്ധം ഞാന്‍ സ്നേഹത്തോടെ നിരസിക്കുമായിരുന്നു എന്തന്നാല്‍ എന്ടെ കൌമാര കനി നീ എന്നെങ്കിലും എന്നെ ആലിങ്കനം ചെയും എന്നെങ്ങിലും നമ്മളൊരു മെത്തയില്‍ ഉറങ്ങും അന്ന് നിന്ടെ നിശ്വാസം എനിക്കും എന്ടെ നിശ്വാസം നിനക്കും ആയിരിക്കും . ആ നാള്‍ വരെ വേദനയുടെ ഈ നുകം പേറി ഞാന്‍ പിടിച്ചുനില്‍ക്കും കാരണം എന്ടെ പ്രത്യാശ നീ എന്ന പ്രേമത്തിലാണ് .

ഇവിടെ കിട്ടുന്ന കടുത്ത പരിശീലനം , ഒരു നിമിഷം മനപൂര്‍വ്വം അശ്രദ്ധ കാട്ടിയാല്‍ മതി മരണത്തിന്‍ടെ ചിറകുകള്‍ എന്നെ താങ്ങി യാത്രയാകും .എന്നാല്‍ ഞാന്‍ ശ്രദ്ധിക്കുമായിരുന്നു ആ ചിറകില്‍ വീഴാതിരിക്കാന്‍ .എന്തെന്നാല്‍ ,ദൈവം എനിക്കായി നിന്നെ ഒരുക്കിയിരിക്കുന്നു നിനക്കായ് എന്നയൂം ദൈവത്തിന്റെ ഗിഫ്റ്റ് ഞാന്‍ മനപൂര്‍വ്വം തട്ടികലയാണോ ? ഒരിക്കലുമില്ല ..........
പ്രിയ കൂട്ടുകാരി ........നിന്നോട് മനസ് തുറക്കുമ്പോള്‍ എന്‍ടെ കലാലയ ജീവിതത്തിലെ ഒരനുഭവവും ഞാന്‍ ഓര്‍ത്തുപോകുന്നു എന്‍ടെ ജൂനിയര്‍ അയി പഠിക്കുന്ന ഒരു പെണ്‍കുട്ടി സ്കൂട്ടറില്‍ പോകുമ്പോള്‍ ആ കുട്ടിയുടെ ഷോള്‍ സ്കൂട്ടറിന്റെ വീലില്‍ ഇരയെ കുരുക്കിയ ചക്ഷകനെ പോലെ വലിഞ്ഞു മുറുകി അവിടേക്ക് ചിറകു വിടര്‍ത്തിഎത്തിയ മരണത്തിന്‍ടെ ദൂതന് മുന്പേ ദൈവം എന്നെ അവളുടെ രക്ഷകനാക്കി , മുന്പ് ഞാന്‍ പടിചിട്ടോ കേട്ടിട്ടോ പോലുമില്ലാത്തതുമായ ഒരു ജീവിത സത്യം ഞാന്‍ അവളോട്‌ പറഞ്ഞു ......."പ്രിയ കൂട്ടുകാരി നീ അതിവ സുന്ദരിയല്ലോ "[നിന്നെയല്ലാതെ മറ്റൊരു പെണ്‍കുട്ടിയെ സുന്ദരിയാണ് എന്ന് ഞാന്‍ പറഞ്ഞതു , ഞാന്‍ പറയാന്‍ പോകുനതിന്‍ടെ ഗൗരവം അവള്ക്ക് മനസിലകുന്നതിനു വേണ്ടിയാണെന്ന് എന്ന് ഹൃദയതിലെങ്ങിലും നീ വിശ്വസിക്കണം , കാരണം ഇതിന്‍ടെ പേരില്‍ ഒരു ഭൂകമ്പം ഞാന്‍ പ്രതിക്ഷിക്കുന്നു എന്നാലും നീ ഹൃദയത്തില്‍ എന്നെ കരുതുന്നു അതിന് നിനക്കു നന്ദി ] ഞാന്‍ തുടര്‍ന്നൂ ....."ഈ സൌന്ദര്യം നിനക്കു നല്കിയ ദൈവത്തെ ഞാന്‍ മഹത്വപെടുത്ത്തുന്നു .....എന്നാലും കൂട്ടുകാരി ഈ സവുന്ദര്യം ദൈവം നിനക്കു നല്കിയിരികുനത് നിനക്കയല്ല പിന്നെയോ എവിടെയോ നിനക്കായ് സൃഷ്ടിക്കപെട്ട നിന്ടെ ഇണക്ക് വേണ്ടിയാണ് നിന്ടെ ഈ സവുന്ദര്യം , നീ മരിച്ചാലും അവന് മറ്റൊരു ഇണയെ കിട്ടും പക്ഷെ അവള്ക്ക് ഒരിക്കലും നീ അവനെ സ്നേഹിക്കുനതുപോലെ സ്നേഹിക്കാന്‍ പറ്റുകഇല്ല നിന്ടെ സ്ഥാനത്ത് വന്ന അവള്‍ അവനെ നൊമ്പരപെടുത്തുകയും അവസാനം അവരുടെ ദാമ്പത്യം കാട്ടാരിലൂടെ ഒഴുകി അഗാധ ഗര്‍ത്തത്തില്‍ പതിച്ചു ചിന്നി ചിതറിയ ചങ്ങാടം പോലെ ഒരിക്കലും കൂടിചെരന്‍ കഴിയാതെ ചിതറീപോകുന്നു , ഇന്നു ഭൂമുഖത്തുള്ള ഉള്ള ദാമ്പത്യ ബന്ധങ്ങള്‍ ഇതു പോലെ വിവാഹ മോചനത്തില്‍ കലാശിക്കുന്നു അതിന് കാരണമോ , അവനോ അല്ലെങ്ങില്‍ അവള്‍ക്കോ യഥാര്‍ത്ഥത്തില്‍ ചേരേണ്ടിയിരുന്ന ദൈവത്തിന്ടെ ഒറിജിനല്‍ ഗിഫ്റ്റ് വഴിക്ക് എവിടെയോ മരണത്ത്തിണ്ടേ ദൂതന്മാര്‍ കവര്‍ച്ച ചെയ്തു എന്നാണ് ........അതിനാല്‍ ഈ സത്യം മനസിലാക്കി യാത്രയാകൂ കൂട്ടുകാരി സ്വര്‍ഗത്തില്‍ എത്തി വിലപിച്ചിട്ട് എന്ത് പ്രയോജനം"

" ഷോലവനത്തിലെ പനിനീര്‍ പൂവേ "........... ഇതുപോലെ തന്നെ നിനക്കായ് ജനിച്ച ഞാന്‍ മരിച്ചാല്‍ നിനക്കും മറ്റൊരാളെ ദൈവം തരും തീര്‍ച്ച തന്നെ എന്നാല്‍ ഒരിക്കലും അവന് നിന്നെ എന്നെ പോലെ അലിങ്ങണം ചെയാന്‍ ആവില്ല ,കാരണം ഞാന്‍ നിന്നെ അലിങ്ങണം ചയൂന്നത് ഇതുവരെ ഒരു വിശ്വാസത്തില്‍ മാത്രം അറിഞ്ഞിട്ടുള്ളതും ഇതുവരെ നീ കണ്ടിട്ടില്ലാത്തതും ആയ സ്നേഹം എന്നാ അദൃശ്യ ശക്തിയെ ദ്രിസ്യ ശക്തി ആക്കികൊണ്ടാണ് -നീ സ്നേഹം അനുബവിചിട്ടുണ്ടാവും എന്നാല്‍ കണ്ടിട്ടില്ല എങ്കില്‍ ഇനി കണ്ണടക്കു ഞാന്‍ നിന്റെ മനസിന്റെ ആഴങ്ങളില്‍ ഉണ്ടോ എന്നാല്‍ നീ സ്നേഹത്തിന്റെ രൂപവും കണ്ടുകഷിഞ്ഞു ........