Sunday, December 7, 2008

ആര്‍ക്കും നല്‍കരുത് വോട്ട്‌ ( മുംബൈ സ്ഫോടനത്തിന്‍റെ വിശദാംശങ്ങളിലേക്ക് )

മുംബൈയില്‍ അനേകം നിരപരാധികളെയും , സൈനീകരെയും ശ്മശാനത്തിലേക്ക് എത്തിച്ച ഭീകരആക്രമനതിന്‍ടെ യഥാര്‍ത്ഥ രൂപം എന്തായിരുന്നു ? ആരാണ് ഈ ആക്രമണത്തിന്‍ ഉത്തരവാദികള്‍ ? എന്താണ് ഇതിന് പരിഹാരം ?

ഭീകരതയുടെ ഉഗ്രമുഖം ഏറ്റവും കൂടുതല്‍ അറിഞ്ഞിട്ടുള്ള രാജ്യം ഇന്ത്യ തന്നെ ആണ് അമേരിക്കയടക്കം ലോക രാജ്യങ്ങള്‍ പലതും ഭീകരതയ്ക്ക് എതിരെ നടത്തുന്ന സംയുക്ത പോരാട്ടത്തില്‍ നിന്നു ഇന്ത്യ മാറ്റി നിറുത്ത പെട്ടിരിക്കുന്നു ഇന്ത്യയുടെ മൃദുലമായ നിലപാടുകളും അര്‍ത്ഥ ശൂന്ന്യമായ വൃത്തികെട്ട നയങ്ങളുമാണ് കാരണമെന്ന് പറയാതെ വയ്യ .

സ്വന്തം വീട്ടില്‍ അദിക്രമിചുകയറുന്നവനെ ചൂല് എടുത്ത്അടിച്ച് പുറത്ത് ആക്കേണ്ടതിനു പകരം അവനെ സ്വന്തം ഭാര്യയെ കാഴ്ച്ച വച്ചു സന്തോഷിപ്പിക്കുന്ന ചില ഷണ്ഡന്‍മാരായ ഭര്‍ത്താക്കന്‍ മാരുടെ നിലപാടാണ്‌ നമ്മുടെ രാജ്യത്തിന്‍റെ ഭരണാധിപര്‍ ചെയുന്നതെന്ന് നാം തിരിച്ചറിയാതെ പോകുന്നതിനു എന്താണ് കാരണം ?

ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുവാന്‍ ഭീകരര്‍ക്ക്‌ പാക്കിസ്ഥാനില്‍ പരിശീലനം നടക്കുന്നുണ്ട് എന്നും ആക്രമണം മുംബൈയില്‍ ആകുമെന്നും ആതില്‍ താജ് ഹോട്ടല്‍ ആണ് ഭീകരര്‍ ലക്‌ഷ്യം കണ്ടിരിക്കുന്നതെന്നും കറാച്ചിയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം ഉള്‍കടലില്‍ എത്തി ചെറു ബോട്ടുകള്‍ ഉപയോഗിച്ച് അവര്‍ തീരത്തോട്ടു എത്തും എന്നുമുള്ള വെക്തമായ ഇന്‍റ്റലിജെന്‍സ് റിപ്പോര്‍ട്ട് നവംബര്‍ 19 നു ഉന്നതര്‍ക്ക് കിട്ടി ഇരുന്നു എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ ഒരു ആക്രമണത്തെ തടുക്കാന്‍ ആയില്ല ?

ലോകത്തിലെ സ്റ്റാന്‍ടിംഗ് ആര്‍മി (കരസേന ) യുടെ ശക്തിയില്‍ മൂന്നാം സ്ഥാനമാണ് നമ്മുടെ രാജ്യത്തിന് ഉള്ളത് 2 . 5 മില്യണ്‍ സൈനീകരില്‍ 1.3 ആക്ടീവും 1.2 മില്യണ്‍ റിസര്‍വും ആണ്. അതുപോലെ തന്നെ നാവികസേനയില്‍ 55000 പേര്‍ ആക്ടീവ് ഡ്യുട്ടി ഇലും വയ്മാനിക ഡ്യുട്ടി ഇല്‍ 5000 ഉം മറയിന്‍ കമാന്‍ഡോകള്‍ 2000 വും ആണുള്ളത് ലോകത്തില്‍ ശക്തി സമ്പന്നമായ നാവിക സേനയുള്ള 5 മത്തെ രാജ്യമാണ് ഇന്ത്യ ഏഷ്യ ഭൂകന്ടത്തില്‍ ജെറ്റ് ഫ്യ്ടെഴ്സിനെ ഉപയോഗിക്കുന്ന നാവിക സേന സംവിദാനം ഇന്ത്യക്ക് മാത്രമെ യുള്ളൂ . ബി . എസ് . എഫ് ഇന്‍റെ കരുത്ത്‌ 157 ബറ്റാലിയനില്‍ അയി 220000 സൈനീകര്‍ . ഇത്രയും ശക്തി സമ്പന്നമായ സൈനീകശക്തി നമ്മുക്ക് ഉണ്ടായിട്ടും എന്തെ ഇതു ഉപയോഗിക്കാതെ മുംബൈ ശവപറമ്പ് ആക്കി നാം തിരഞ്ഞെടുത്തു വിട്ട നമ്മുടെ ഭരണാധിപന്മാര്‍ ?

ഈ നരഹത്യകളുടെ ഉത്തരവാദിത്തം ഭീകര സംഘടനകള്‍ ഏറ്റെടുത്തു എന്ന് പറഞ്ഞ് കയോഴിയാന്‍ ശ്രേമിക്കുന്ന അധികാരികള്‍ എന്ന ഈ നരഭോജികള്‍ക്ക് എതിരെ നരഹത്യക്ക് കേസ് എടുക്കുകയാണ് വേണ്ടത്അല്ലാതെ രാജി വെപ്പിക്കുകയല്ല വേണ്ടത് ....... നരഹത്യയോ , ബലാല്‍സംഗ്ഗമോ , കോഴ ഇടപാടോ ഒക്കെ നടത്തിയാലും പ്രേശനമായാല്‍ രാജി വച്ചാല്‍ പ്രശ്നം പരിഹരിക്കപെടും എന്ന വൃത്തികെട്ട സവുകര്യമുള്ളത് നമ്മുടെ രാജ്യത്ത് മാത്രമല്ലേ ?

പരസ്പരം മറുതലിക്കുന്ന ഭരണ പ്രീതിപക്ഷമെന്ന വര്‍ഗശത്രുക്കളുടെ നാടകങ്ങള്‍ നമ്മള്‍ എന്തെ അവസാനിപ്പിക്കാന്‍ മടിക്കുന്നു ? ബി . ജെ . പ്പി ഭരിക്കുന്ന ഗുജറാത്തിലും ഇതുതന്നെ അല്ലെ നടന്നത് ? ....... ആ പെണ്ണുംബുളയുടെ അടുക്കളയില്‍ ജോലീ പിടിച്ചു പ്രധാനമന്ത്രി പദം നല്‍കിയാല്‍ അവനൊക്കെ യജമാനത്തി പറയുന്നതു വിട്ട് എന്തെങ്കിലും ചെയാനോക്കുമോ ? പല തവനകളയാണ് ഭീകരര്‍ പാകിസ്ഥാനില്‍ നിന്നും കടല്‍ കടത്തി ആയുധങ്ങള്‍ താജില്‍ എത്തിച്ചത് എന്ന് പ്രത്യേകം സ്മരിക്കുക . നല്ല നേതാക്കാന്‍ മാരെ തിരഞ്ഞെടുക്കാതെ ഈ ആണും പെണ്ണും കെട്ട അധികാരി മോഹികളെ തിരഞ്ഞെടുത്തു വിട്ട നമ്മള്‍ ജനങ്ങള്‍ ആണ് യഥാര്‍ത്ഥ കുറ്റക്കാര്‍ ഈ ഭീകര ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് സാധാരണക്കാര്‍മാത്രം ഒരു നേതാവും ഉണ്ടായിരുന്നില്ല . എന്ന് നാം തിരിച്ചറിയണം .

സ്ഫോടനം നടന്നപ്പോള്‍ അവിടെ എന്‍ . എസ് .ജി കമാന്‍ഡോകള്‍ എത്താന്‍ താമസിച്ചു എന്താണ് കാരണം ?ഏഴായിരം വരുന്ന എന്‍ . എസ് . ജി കമാന്‍ഡോകളില്‍ രണ്ടായിരം പേര്‍ ഒരു ആവശ്യവുമില്ലാത്ത ഒരു ഭീഷണിയും ഇല്ലാത്ത ചില ' കൂതറ ' മന്ത്രി മാര്‍ക്ക് സെക്യുരിറ്റി നടക്കുകയാണ് . അവര്‍ ഈ കമാന്‍ഡോ കളെ അലങ്കാരമയാണ് കൂടെ കൊണ്ടു നടക്കുന്നത് ഇ . അഹമ്മദ് അടക്കം ഇങ്ങനെയാണല്ലോ !

ആരാണ് നമ്മളെ തോല്‍പ്പിച്ചത് ? എവിടെയാണ് നമ്മള്‍ക്ക് തെറ്റുപറ്റിയത്‌ ? ഇനിയെങ്കിലും നാം മനസിലാക്കേണ്ട ഒരു അധികാരം നമ്മുക്കുണ്ട് നാം അറിയാടെ പോയ ആ അധികാരം ഒരു സ്കൂളിലോ , കോളേജ് ഇലോ പ്രാധന്ന്യം നല്കി പടിപ്പിച്ചട്ടി ല്ല ഈ സത്യം നാം ഗ്രെഹിച്ചാല്‍ അതിന്‍റെ ബുത്തിമുട്ട് തങ്ങള്‍ക്കു തന്നെ ആയിരിക്കു മെന്നു അറിയാവുന്നത് കൊണ്ടു മൂടി വക്ക്യ പെട്ട് പോയ അധികാരം 1969 ലേ ആക്റ്റില്‍ 49-0 അനുസരിച്ച് ഒരു സമ്മധി ദായകന് പോളിംഗ് ബൂത്തില്‍ ചെന്നു വിരലില്‍ അടയാളം സ്വീകരിച്ചതിനു ശേഷം താന്‍ ആര്‍ക്കും വോട്ടു ചെയുന്നില്ല എന്ന് ബാലെട്ടു പേപ്പറില്‍ എഴുതി ഇടുകയോ , വോട്ടു നോബെടി എന്ന് മിഷനില്‍ രേഖപെടുതാനുള്ള അവകാശമുണ്ട്‌ . ഇങ്ങനെ ഭൂരിപക്ഷം പേര്‍ തങ്ങളുടെ സമ്മധിദാന അവകാശം റദ്ദ് ചെയിതാല്‍ ഇലക്ഷന്‍ റദ്ദ് ചെയേണ്ടി വരും ..... ഇങ്ങനെ ഒരിക്കലെങ്കിലും സംഭവിച്ചാല്‍ പിണീട്നല്ല സ്ഥനാര്തികളെ നിറുത്തുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധിതരാകും അങ്ങനെ എങ്കിലും നമ്മുക്ക് ഈ നാറിയ ഭരണ രീധി അവസാനിപ്പിക്കാം .

മഹാരാഷ്ട്ര അഭ്യന്തര മന്ത്രി ആയിരുന്ന ആര്‍. ആര്‍ പാട്ടീല്‍ പറഞ്ഞത് " മുംബൈ പോലുള്ള മഹാനഗരങ്ങളില്‍ ഇത്തരം 'ചെറിയ ' സംഭവങ്ങള്‍ സംഭവിക്കുന്നത് സോഭാവികമാണ് "........... എത്ര ക്രൂരമായ പ്രസ്ഥാവന ? പഴയ ക്രൂരന്മാരായ രാജാക്കന്മാര്‍ വരെ ഇപ്രകാരം പറഞ്ഞിട്ടുണ്ടാവില്ല .......അങ്ങനെ പറഞ്ഞവന്‍ മാരെ എല്ലാം ചരിത്രത്തിന്‍റെ പേജുകളിലേക്ക് മരണമാല അണിയിച്ചു പറഞ്ഞുവിട്ടു എന്ന് ഇടയ്ക്കെങ്കിലും നാം സ്മരിക്കുന്നത് നന്ന് എന്തെന്നാല്‍ കടുക്കാവെള്ളം കുടിച്ചാണ് പൊതുജനം ജീവിക്കുന്നത് എന്ന് നാളെ ഇവന്മാര്‍ പറയാന്‍ ഇട്കൊടുക്കരുത് നാം ഷണ്ടത്തത്തിന്‍റെ ശാപമായ അടിമത്തത്തിന്‍റെ മക്കളകരുത് നാം .

'ഓര്ക്കുകാ' ! ഇനിയും ഇതു പോലെ പല സ്ഫോടനങ്ങളും ആവര്‍ത്തികും അവര്‍ക്ക്‌ (നേതാക്കന്മാര്‍ക്ക് ) ഒന്നും നഷ്ട്ടപെടാനില്ല . നമ്മുടെ കുടുംബങ്ങളില്‍ നിന്നും നഗരങ്ങളില്‍ പോയിട്ട് കുടുംബാംഗങ്ങള്‍ തിരിച്ചുവരാതിരിക്കുമ്പോള്‍ ടീ . വീ യീലൂടെ ആ വാര്‍ത്ത കേട്ട് ഞ്ഞട്ടാതിരിക്കട്ടെ , അങ്ങനെ സംഭവിക്കാതെ ഇരിക്കെണ്ടാതിനു ഇന്നുമുതല്‍ എങ്കിലും നാം ഉണര്‍നെഴുന്നെല്‍ക്കണം , അതെ മുംബൈ മാത്ര മല്ല അവര്‍ ലക്‌ഷ്യം വച്ചിരിക്കുന്നത് ദൈവത്തിന്‍റെ സ്വൊന്തം നാടും പിശാചുക്കള്‍ ഭരിക്കുന്നതുമായ കേരളത്തിലേക്കും ആണ് ഇതില്‍ നിന്നും ഒളിച്ചോടാതെ നാടിനായി നമ്മുക്കും ഒന്നു ചേരാം , അതിനായ് ഭയപെടുന്നവര്‍ ഇലക്ടഷന്‍ എങ്കിലും മേല്‍ പറഞ്ഞ വിതത്തില്‍ ബഹിഷ്ക്കരിക്കട്ടെ ..................
" പൊരുതാം നമ്മുക്ക് ഭീകരര്‍ക്കെതിരെ
നേടാം നമ്മുക്ക് നല്ലൊരു ഭാരതം "