Sunday, November 30, 2008

നാണം കെട്ടുകൊണ്ടിരിക്കുന്ന കേരളജനത ( മുംബൈ ഭീകരാക്രമണത്തിന്റെ ബാക്കി പത്രം )



















മുംബൈ സ്‌ഫോടനങ്ങളും തീവ്ര വാദി ആക്രമണങ്ങളും തുടര്‍ന്ന് വിദേശികളും സ്വോദേശികളും അടക്കം പലരും താജ് ഹോട്ടലില്‍ തടവിലാക്കപെടുകയും അവരെ എല്ലാം രക്ഷ പെടുത്തുവാനുള്ള ദൗത്യം ഭാരതത്തിലെയും ലോകത്താകമാനമുള്ള സകല മനുഷ്യ സ്നേഹികളുടെയും പ്രേദീക്ഷയും , വിശ്വാസവും ചുമലില്‍ ഏറ്റുവാങ്ങി ആണ് അവര്‍ ആ കമാന്‍ഡോകള്‍ പൊരുതിയത് .

അത് കേവലം മേജര്‍ രവിയുടെ സിനിമ
ആസ്വദിക്കുന്ന
ലാഹവത്തോടെ വീക്ഷിച്ചവര്‍ക്ക് ആ വീര ജവാന്മാരുടെ രാജ്യത്തോടുള്ള ഹൃദയ വിശുദ്ധിയും അര്‍പ്പണ ബോധവും തിരിച്ചറിയാന്‍ കഴിയാതെ പോകും അതിന് ഉത്തമ്മ ഉദാഹരണമാണ് ഇന്നലെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ അരങ്ങേറിയ രാഷ്ട്രീയ കൂത്താട്ടം .

രാജ്യത്തിന് വേണ്ടിമരിച്ച ആ പട്ടാളകാരന്റെ ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാനോ , ഒരു അനുശോജനമറിയിക്കാനോ കേരളത്തില്‍ നിന്നും ഉള്ള ഒരു രാഷ്ട്രീയ മാംസ പിണ്ടങ്ങളോ ഇല്ലാതിരുന്നത് തീര്‍ത്തും അപമാനകരമായി , എന്തെങ്കിലും ഒരു നല്ല വിജയം നേടിയാല്‍ അത് മലയാളിയുടെ നേട്ടം എന്ന് പറഞ്ഞുകൊണ്ട് പൊങ്ങി പിടിക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികള്‍ എന്തെ ഈ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയില്ല ?

ഓ ! അത് കൊണ്ടു എന്ത് പ്രയോജനം ബംഗ്ളു‌രില്‍ നിന്നും എന്നാ വോട്ടു കിട്ടാനാനല്ലേ , ശവാടക്കും കഴിഞ്ഞു ശവത്തിന്റെ ചൂട് ആറികഴിഞ്ഞപ്പോള്‍ ചെന്നിരിക്കുന്നു വലിയ അനുശോദനവുമായി വീ . എസും , കോടിയേരിയും എവിടെയോ വലിയ മല മറിക്കാനുള്ള ആലോജന യോഗവും പാസ്സക്കലും , കാലുവാരലും , പിടിക്കലും ഒക്കെ കഴിഞ്ഞ് ഇടയ്ക്ക് ഒരു വിശ്രമ സാങ്കേതമാക്കാനാണോ മേജര്‍ സന്ദീപിന്റെ വീട്ടിലേക്ക് ചെന്നത് ?

എന്നിട്ടോ അദ്ദേഹത്തിന്റെ പിതാവ് ഉണ്ണികൃഷ്ണന് ഇവരെ കാണുകയെ വേണ്ട എന്ന് തീര്ത്തു പറയുകയും ഇവര്‍ ആരെങ്കിലും വന്നാല്‍ താന്‍ ആത്മഹത്യ ചെയും എന്ന് ഭീഷണി മുഴക്കിയട്ടും പിന്നെയും കള്ളത്തരം കാണിച്ചു ഇടിച്ചു കയറിയത് എന്തിന് വേണ്ടി ആയിരുന്നു ?

കേരളത്തിന്റെ ഭരണചക്രം ഉരുട്ടുന്ന രണ്ടു പ്രധാനികളെ അദ്ദേഹം ഇങ്ങനെ ആട്ടി വിട്ടു എങ്കില്‍ എത്ര മാത്രം അദ്ദേഹത്തിന്റെ മനസ് വേദനിചിരിക്കാനം ? എത്ര മാത്ര അദ്ദേഹം ഇവരെ വെറു‌ത്തിരിക്കണം ? മേജര്‍ സന്ദീപിന്റെ മരണത്തില്‍ ദുക്കിക്കുന്നവരോട് അദ്ദേഹത്തിന്റെ പിതാവ് ഉണ്ണികൃഷ്ണന്‍ പറഞ്ഞതു ഇപ്രകാരമാണ്

" എന്തിന് ഞാന്‍ കരയണം ഇതെന്റെ വെക്തി പരമായ നഷ്ട്ടമല്ല രാജ്യത്തിന്റെ കൂടിയാണ് . ഇപ്പോള്‍ ഞാന്‍ കരയുന്നത് അവന്‍ ഒരിക്കലും ഇഷ്ട്ടപെടുകയില്ല രാജ്യത്തിനായി അവന്‍ ഇതു ചെയിതു എന്ന് ഞാന്‍ പറയുന്നതാവാം അവന്റെ ഇഷ്ട്ടം "

ഓര്‍കുട്ടിലൂടെ മാത്രമാകാതെ ഓരോരുത്തരുടെയും ഹൃദയത്തിലൂടെ വജ്രസൂജിപോലെ കടന്നു പോകട്ടെ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ നമ്മുടെ രാജ്യത്തിന്റെ ഭാവി കാത്തുസൂക്ഷിക്കാന്‍ വേണ്ടി പൊരുതിമരിച്ച ഓരോ സൈനീകരുടെയും ആത്മ ശാന്തിക്ക് വേണ്ടി നമ്മുക്ക് പ്രാര്‍ഥിക്കാം ഭാരതം വിജയികട്ടെ ................... ജയ് ജവാന്‍

Thursday, November 6, 2008

സദ്ഗുരു സ്വാമി ഷിജു ആനന്ദയുടെ വീര ചരിത്രങ്ങള്‍

സ്വാമി സദ്ഗുരു ഷിജു ആനന്ദ ......................................
ഒരു ദുരന്ത കഥയിലെ പണ്ടാരമടങ്ങിയ നായകന്‍ ഷിജുവിനെ കുറിച്ച് കൂട്ടുകാര്‍ക്ക് നല്ല മതിപ്പാണ് എര്ന്നകുളത്തുളള ഒരു സ്വാമിയെ കുറിച്ച് കേട്ടാണ്‌ കൂട്ടുകാര്‍ ഷിജുവിനെ സ്വാമി എന്നുകൂട്ടി വിളിച്ചുതുടങ്ങിയത്‌ ഏതു കു ഗ്രാമത്തിന്റെ ഹരിത ചാരുതയില്‍ തുടുത്ത നന്മയെ ഹൃദയത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്തിട്ടുള്ളവള്‍ ആയാല്‍ പോലും എന്തിനേറെ പറയുന്നു ഏതു ബിഷപ്പ് തിരുമേനിയുടെ ദത്തുപുത്രി ആണേലും സ്വാമി ഷിജു ആനന്ദയുടെ മുന്നില്‍ മുട്ട്കുത്തി നിന്ന് ക്ഷ , പ്പ , മ്മ എന്ന് വരക്കും .

സ്വാമി ഷിജു ആനന്ദ ഒരു ലൈന്‍ വലിച്ചുതുടങ്ങിയാല്‍ മൂന്നു നാള്‍ക്കകം ചാര്‍ജ് കൊടുത്തിരിക്കും പിന്നെ ഒരാഴ്ച അഞ്ഞൂറിന്റെ ബള്‍ബ് പോലെ ഒടുക്കത്തെ കത്ത് കത്തും പിന്നെയും ഏറിയാല്‍ നാല് നാള്‍ക്ക്അകം ബള്‍ബ് ഫ്യൂസ് ആക്കാനും സ്വാമി ഷിജു ആനന്ദ മിടുക്കനാണ് ഈ മിടുക്കിന്റെ മുന്‍പില്‍ സദ്ഗുരു സ്വാമി സന്തോഷ് ജീ പോലും വെറും മൂട്ട കൂട്ടുകാര്‍ക്ക് സ്വാമി ഷിജുവിനോട് മതിപ്പു തോന്നാന്‍ ഒരു കാരണം കൂടി ഉണ്ട് പട്ടാളക്കാരന്‍ ദേവസ്സിയുടെ ഭാര്യ ലിസ്സമ്മ ആറു വര്‍ഷം ആഇട്ടും ഒരു കുഞ്ഞി കാലു കാണാന്‍ ഭാഗ്യം ലഭിക്കാതെ ഏകാന്ത പതിയായ് ഇരിക്കുമ്പോളാണ് സ്വാമി സദ്ഗുരു ഷിജു അത് വഴി പോകുന്നത് ഭവതിയുടെ കണ്ണില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷമാശ്ര്രുകണങ്ങള്‍ കണ്ടപ്പോള്‍ സ്വാമി ഷിജുവിന്റെയും കണ്ണുകള്‍ ഈറനണിഞ്ഞു . കുന്ദിയെ അനുഗെഹിച്ച ദുര്‍വാസാവിനെ പോലെ സ്വാമി ഷിജു ആനന്ദ ലിസ്സമ്മയെയും അനുഗെഹിച്ചു എന്നാണ് മൂന്നു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ കരകമ്പി കേട്ട് തുടങ്ങിയത് .

കൊച്ചുപുസ്തകങ്ങള്‍ അതായിരുന്നു സ്വാമി ഷിജു വിന്റെ സമയം കൊല്ലികള്‍ (ബാലരമ , കളികുടുക്ക ) ........ പിന്നീട് എപ്പോളോ മൊബൈല്‍ ഫോണ്‍ വീഡിയോ കാണാന്‍ സ്വാമിക്ക് താത്പ്പര്യം തോന്നി തുടങ്ങി അതിനും ഒരു കാരണം സ്വാമി ഷിജുവിന്റെ കൂട്ടുകാര്‍ക്ക് പറയാനുണ്ട് നാട്ടില്‍ എവിടെയോ ഉള്ള ഒരു കന്ന്യസ്ത്രീ ഒരു ഡ്രൈവറെ അനുഗ്രഹിക്കുന്നതിന്റെ വീഡിയോ കണ്ട നാള്‍ മുതല്‍ തോന്നി തുടങ്ങിയതെത്രേ ഈ താത്പര്യം .

എന്നാല്‍ തന്റെ അനുഗ്രഹദാനകല പരിപാടികള്‍ മറ്റുള്ളവര്‍ കാണുന്നതിന് സ്വാമിക്ക് താത്പര്യം ഇല്ലാഇരുന്നു . ഒരിക്കല്‍ താന്‍ നല്‍കിയ പുതിയ ഒരു അനുഗ്രഹത്തിന്റെ കഥ പറഞ്ഞ് ഷിജു ആസനസ്ത്തനായി ഇരിക്കുന്നു അസൂയയോടെ വെള്ളം ഇറക്കി കൊണ്ട് കൂട്ടുകാര്‍ ചുറ്റും നില്‍ക്കുന്നു അപ്പോള്‍ ആണ് ഒരുത്തന്‍ ഏതോ ഒരു ലോഡ്ജില്‍ ഒളി കാമറ ഒപ്പി എടുത്ത പിള്ളേരുടെ വീഡിയോ ക്ലിപ്സുമായ് രംഗത്തെത്തുന്നത് അത് കേട്ടതും കോഴി എന്ന് കേള്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്ന തുമ്പനെ പോലെ (ബാലരമ ഫെയിം ) സ്വാമിയുടെ വായില്‍ ഒരു കൊച്ചു കപ്പല്‍ ഓടിക്കുവാനുള്ള വെള്ളം നിറഞ്ഞു .

വീഡിയോ പ്രവര്‍ത്തിച്ചു തുടങ്ങി രംഗം ഒന്ന് ഒരു ഇടുങ്ങിയ മുറി സ്വാമി ഷിജു ആനന്ദ പറഞ്ഞു തുടങ്ങി നല്ല പരിചയം ഉള്ള മുഖം , രംഗം രണ്ട് ഭയം വിടര്‍ന്ന കണ്ണുകളോടെ കട്ടിലിന്റെ മൂലയില്‍ ഒരു പെണ്‍കുട്ടി ഇതുകണ്ടതും സ്വാമി ഷിജു ആനന്ദയുടെ ഹൃദയമിടിപ്പുകള്‍ക്ക് വേഗം കൂടി അദ്ദേഹം ഉരുവിട്ടു "അയ്യോ , നല്ല പരിചയമുള്ള പെണ്‍കുട്ടി എവിടെയോ കണ്ടിട്ടുണ്ടല്ലോ " ? അപ്പോള്‍ പല്ലുന്തിയ ഒരു ചെറുപ്പക്കാരന്‍ ആ പെണ്‍ കുട്ടിയുടെ സമീപത്തേക്ക് കടന്നു ചെന്നു ആ പല്ല് കണ്ടതെ സ്വാമി ഷിജു ആനന്ദയുടെ സുഹൃത്തുക്കള്‍ ഒരുപോലെ പറഞ്ഞു " അയ്യോ ! ഈ പല്ല് ഇതിനു മുന്‍പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ " ആ പല്ലിന്റെ ഉടമസ്ഥന്‍ അതുവരെ അവിടെ ഉണ്ടായിരുന്നു എന്നാല്‍ ഏതോ ദിവ്യ ശക്തിയുടെ ആദിക്ക്യതാല്‍ അവിടെനിന്നും അദ്ദേഹം അപ്രത്യക്ഷനായി പിന്നീടാരും അദ്ദേഹത്തെ കണ്ടിട്ടില്ല

താഴ്തി കെട്ടിയ പല്ലുമായ് സദ്ഗുരു സ്വാമി ഷിജു ആനന്ദ മടങ്ങി എത്തും എന്ന പ്രേദീക്ഷയോടെ സ്വാമിയുടെ വീര കഥകള്‍ കേള്‍ക്കാനുള്ള തീവ്രാഭിലാഷത്താല്‍ ആ കൂട്ടുകാര്‍ ദൂരെ ആ കൂ ഗ്രാമത്തില്‍ ഇപ്പോളും കാത്തിരിക്കുന്നു.